Wednesday, September 30, 2015

9.എട്ടാം  ചിത്രം               കാളയെയും താന്തന്നെയും അതിവർത്തിക്കുന്നു.

കവിത-8-///////ചാട്ടയും കയറും വ്യക്തിയും  കാളയും എല്ലാം ഒന്നുമില്ലായ്മയിൽ ലയിക്കുന്നു . ഈ സ്വർഗം ഏറെ  വിശാലമാകുന്നു .ഒരു ആശയങ്ങളും ഇവിടെ പറ്റിപ്പിടിക്കുവാനില്ല .കത്തിപ്പടരുന്ന അഗ്നിയിൽ എത്ര മഞ്ഞുപാളികൾ പറ്റിപ്പിടിക്കാനാണ്?  പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ ഇവിടെയാകുന്നു കാണപ്പെടുന്നത്./////
(8. Both Bull and Self Transcended.Whip, rope, person, and Ox -all merge in No Thing.This heaven is so vast,no message can stain it.How may a snowflake existin a raging fire.Here are the footprints of
the Ancestors.)

///////ചാട്ടയും കയറും വ്യക്തിയും  കാളയും എല്ലാം ഒന്നുമില്ലായ്മയിൽ ലയിക്കുന്നു ///////.
ഇപ്പൊൾ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്‌ വ്യക്തിത്വം അല്ല.അത് ശൂന്യമായിരിക്കുന്നു.എല്ലാം പൂർണമാണ് അല്ലെങ്കിൽ എല്ലാം ശൂന്യമാണ്. അഖണ്ടബോധം രണ്ടിന്റെ വ്യത്യാസങ്ങൾ ഒന്നുംതന്നെയില്ലാതെ നിലകൊള്ളുന്നു.അനുഭവങ്ങൾ  മാത്രമേ ഇവിടെ ഉള്ളൂ .അനുഭവിക്കുന്നവൻ  ഇല്ലാതെയായിരിക്കുന്നു.അപ്പോൾപ്പിന്നെ  അനുഭവവും എങ്ങനെ ഉണ്ടാകുവാനാണ്.അതും ഉണ്ടെങ്കിലും അതുൾപ്പെടുന്ന ലോകം മുഴുവൻ ശൂന്യപ്രതലത്തിൽ ഫിലിം പ്രോജക്ടരിലൂടെ പ്രകാശ വിന്യാസത്താൽ  കാണുന്ന മായകാഴച്ചകളായി  മാറുമ്പോൾ അവയ്ക്ക് അർത്ഥമില്ലാതെ  ആയിമാറുന്നു.അതിനാൽ  അത് അവഗണിക്കപ്പെടുകയും അഖണ്ട ബോധം പൂര്ണമായി ഒന്നായിചേർന്നു വിളങ്ങുകയും  ചെയ്യുന്നു.
////// ഈ സ്വർഗം ഏറെ  വിശാലമാകുന്നു .//////// 

ഈ അവസ്ഥയിൽ  ശ്രദ്ധയെ സ്വാധീനിക്കുവാൻ ആയി അവിടെ രണ്ടായതോന്നുംതന്നെ അവശേഷിക്കുന്നില്ല.രണ്ടുല്ലപ്പോഴേ ശ്രദ്ധ ഏതിലെങ്കിലും പതിയുകയുള്ളൂ .അത് അപ്പോൾ പരിമിതവും ഇടുങ്ങിയതും ആയിമാറുന്നു.അതുകൊണ്ടാണ് ഒന്നായ സ്വർഗം ആനന്ദകരവും വിശാലമായതുമായി ,അനന്തമായി അനുഭവപ്പെടുന്നത്.
//////// ഒരു ആശയങ്ങളും ഇവിടെ പറ്റിപ്പിടിക്കുവാനില്ല //////// 
അപ്പോൾ പരമാത്മ ബോധത്തെ പൂർണമായി അനുഭവിക്കുന്നയാളിന്റെ ശുധബോധത്തിൽ ,ചിന്തകളുടെയും ആശയങ്ങളുടെയും  അഴുക്ക് പുരളാതെ  അത് സ്വയം സംരക്ഷിച്ച്ചുകൊണ്ടിരിക്കുന്നു.അതിനുവേണ്ടി അയാൾ  ഒന്നുംതന്നെ ചെയ്യേണ്ടതായിട്ടില്ല .വെറുതെ  ഒരു ചലനങ്ങളെയും സൃഷ്ടിക്കാതെ ശാന്തമായി നിലകൊള്ളുക മാത്രമേ വേണ്ടു.നമ്മുടെ ലോകത്തിൽ ഭൂതകാലവും ഭാവികാലവും മനസ്സിലൂടെ മാത്രം നിലനിൽക്കുന്നവയാണ് .കാരണം അവ അനുഭവിക്കുവാൻ മനസ്സ് കൂടിയേ കഴിയു.എന്നാൽ മനസ്സ് വാസനകൾ സഹിതം കത്തിത്തീർന്നു  ശൂന്യമാകുംപോൾ ,ബാഹ്യ പ്രപഞ്ചത്തിലേക്ക് ഒരു ഊര്ജത്തെയും നൽകുന്നില്ല .അതിനാൽ  ഒന്നും തിരികെ വരുന്നുമില്ല.മുൻപ് ഇത്തരത്തിൽ ഊര്ജത്തെ, പുറംലോക സങ്കല്പങ്ങളിലേക്ക് നമ്മുടെ ബോധത്തെ വലി ച്ചുകൊണ്ട് പോയി സങ്കൽപ്പ  ലോകത്തിൽ കുടുക്കാൻ ഒരു പാലമായി വർത്തിച്ച  മനസ്സ് പൂർണമായും  തകർന്നതിനാൽ ബോധം ഉള്ളിൽ  സ്ഥിരമായി,ചലനരഹിതമായിക്കൊണ്ട് ശരീരത്തെയും അതിന്റെ ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞ പ്രപഞ്ചത്തെയും  മരണമില്ലാത്ത തന്റെ ഭാഗമല്ലാതെ കണ്ടു ശാശ്വതാനന്ദത്തിലാറാടുന്നു. എന്നാൽ അത് ഇടതടവില്ലാതെ അനന്തമായി, ഒരുസെക്കണ്ടിൽനിന്നും  അടുത്ത സെക്കണ്ടിലേക്ക്  നീളുന്ന തുടർച്ചയായ അനുഭവമായതിനാൽ ആ ബോധപ്രവാഹത്തിൽ ചിന്തകൾ  പറ്റിപ്പിടിക്കുവാനുള്ള  സമയവും ഉണ്ടാവുന്നില്ല.

 /////// കത്തിപ്പടരുന്ന അഗ്നിയിൽ എത്ര മഞ്ഞുപാളികൾ പറ്റിപ്പിടിക്കാനാണ്?  //////// 

മരണപ്പെടുന്ന നമ്മുടെ ഈ ശരീരം ഈ പ്രപഞ്ചത്തിന്റെഭാഗമാണ്  .അത് മലകളുടെയും ഭൂമിയുടെയും മരങ്ങളുടെയും പാറയുടെയും പുഴകളുടെയും സ്വന്തമാണ്.നമ്മുടെയല്ല.എന്നാൽ ഉള്ളിൽ  നമ്മുടെ ശരീരത്തെ ചലിപ്പിക്കുന്ന അനന്തമായ ഊർജം ഗ്യാലക്സികളിലൂടെയും മലകളിലൂടെയും പുഴകളിലൂടെയും ഒക്കെ വരുന്നതാണ്.അപ്പോൾ നാം എന്നത് അർഥവിരാമം  പോലുമില്ലാത്ത ഒരു തുടർച്ചയാണ് .എവിടെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു തുടർച്ച .ഈ ഊർജത്തിൽ  എവിടെയാണ്  ഒരു വേർതിരിവ് ? നാം മാസാവസാനം തീർക്കേണ്ട അധിക ജോലിഭാരം ,ടാർഗട്റ്റ് പൂർത്തീകരിക്കുവാൻ അശ്രദ്ധമായി വാഹനമോടിക്കുകയും വഴിപോക്കനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്യുന്നു .നമ്മുടെ മേലുദ്യോഗസ്ഥനു  കിട്ടിയ ടാർഗട്റ്റ് രൂപത്തിലെ ഊർജം അയാൾ  ഭീഷണിപ്പെടുത്തിക്കൊണ്ട്  നമുക്ക് നൽകി .നാം അത് മറ്റൊരു രൂപത്തിൽ വഴിപോക്കന് നൽകി .അയാൾ  നമുക്കെതിരെ കേസ് കൊടുക്കുകയോ നമ്മെ തല്ലുകയോ ചെയ്തപ്പോൾ അത് കര്മ്മബന്ധമായി തിരികെ നമുക്ക് ലഭിച്ചു.സഹികെട്ട നാം ജോലി രാജിവച്ചു . മേലുദ്യോഗസ്ഥനും കമ്പനിക്കുംതന്നെ  അത് വലിയ ക്ഷീണമുണ്ടാക്കി.അതായത് ആ ഊര്ജം അവർ ഏറ്റെടുത്തു.
ഈ ഊര്ജ സഞ്ചാര പഥത്തിൽ എവിടെയാണ് വ്യത്യാസം?ഈ കത്തിപ്പടരുന്ന അഗ്നി സമാനമായ ഊര്ജ പ്രയാണത്ത്തിൽ  ഒന്നുംതന്നെ പറ്റിപ്പിടിക്കുന്നില്ല .അപ്പോൾ ഇതിനെ അനുഭവിക്കുന്നയാൾ  ഈ ഊര്ജത്തിന്റെ ഒഴുക്കിൽ ചലനങ്ങളുണ്ടാക്കാതെ കർമ്മങ്ങൾ ചെയ്തുകൊണ്ട് അതിനോടൊപ്പം വർത്തമാനകാലത്തിൽ ചരിക്കുന്നു.കാരണം അയാളിൽ എതിരായിനിൽക്കുവാൻ  ഒരു മനസ്സോ ചിന്തകളോ വ്യക്തിത്വമോ ഒന്നും ഇല്ല.അയാൾ വാസനകൾപോലും അവശേഷിക്കാത്ത ശുധബോധസ്വരൂപനായി മാറിക്കഴിഞ്ഞിരിക്കുന്നു.

//////  പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ ഇവിടെയാകുന്നു കാണപ്പെടുന്നത്./////

ഈ ഘട്ടത്തിൽ  പൂർവഗുരുക്കന്മാർ  അനുഭവിച്ചു കൊണ്ട് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ അർഥങ്ങൾ വളരെവേഗം മുഴുവനായി സ്വയം പിടികിട്ടുകയും മന്ദഹസിക്കുകയും ചെയ്യുന്നു.പിന്നെയും അവർ വഴികാട്ടികളായി മുന്നിലെവിടെയോ ഉണ്ട്.അവർക്ക്  ഒന്നുംതന്നെ "ഇഹലോകത്തും പരലോകത്തും നേടുവാനില്ല ,എന്നിട്ടും അവർ   തങ്ങളുടെ  സ്വധർമ്മം  ചെയ്തുകൊണ്ടിരിക്കുന്ന തായി കാണപ്പെടുന്നു.മുന്നിലെവിടെയോ മാതൃ കയായി നിലകൊള്ളുന്നു.കാരണം ഒരിക്കലും അവസാനിക്കാത്തതായി കാണപ്പെടുന്ന  ഈ പാത എന്നത് പോലും സങ്കല്പ്പമാണെന്ന്  അറിയുമ്പോഴും ആ സങ്കല്പ്പപാതയിലൂടെ രസകരമായി,ആസ്വദിച്ചു മുന്നോട്ടു പോകുവാൻ പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ വഴികാട്ടുന്നു..സദാ അനന്തമായി ,നിശബ്ദമായി വിശ്രമിക്കുന്ന മനസ്സുമായി  മുന്നോട്ടു പോകുവാൻ .

സെൻകഥ :-
ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഏറെനേരം ധ്യാനത്തിലിരുന്ന ഗുരുവിനോടു ശിഷ്യൻ ചോദിച്ചു
-ഗുരോ, ബുദ്ധൻ അങ്ങയോടെന്തെങ്കിലും പറഞ്ഞോ?
-ഇല്ല, അദ്ദേഹം കേട്ടുകൊണ്ടിരുന്നതേയുള്ളു.
-അതു ശരി, അങ്ങദ്ദേഹത്തോടെന്താണു പറഞ്ഞത്?
- ഞാനും കേട്ടുകൊണ്ടിരുന്നതേയുള്ളു.

തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/


No comments:

Post a Comment